SignIn
Kerala Kaumudi Online
Friday, 26 April 2024 10.46 AM IST

ചാൻസലറുടെ ഓഫീസ് സർവകലാശാലയിൽ

kerala-university

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതി പ്രകാരം ചാൻസലറുടെ ഓഫീസ് സർവകലാശാല ആസ്ഥാനത്തായിരിക്കും. ഓഫീസിലേക്കുള്ള ജീവനക്കാരെ സർവകലാശാല നൽകണം.

മറ്റ് വ്യവസ്ഥകൾ

■ ചാൻസലർക്ക് സർക്കാറിന് രേഖാമൂലം അറിയിപ്പ് നൽകി പദവി രാജി വയ്ക്കാം

■സന്മാർഗിക ദൂഷ്യം ഉൾപ്പെടുന്ന കുറ്റത്തിനോ കോടതി തടവ് ശിക്ഷക്ക് വിധിക്കുന്ന കുറ്റത്തിനോ ചാൻസലറെ സർക്കാറിന് നീക്കം ചെയ്യാം.

■ഗുരുതര പെരുമാറ്റ ദൂഷ്യം ഉൾപ്പെടെയുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും മതിയായ കാരണങ്ങളിൻമേലോ ഉത്തരവിലൂടെ ചാൻസലറെ സർക്കാറിന് പദവിയിൽ നിന്ന് നീക്കാം.

■ആരോപണങ്ങൾ സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി ആയിരുന്നയാൾ അന്വേഷണം നടത്തി തെളിയിക്കുന്ന സാഹചര്യത്തിലാണ് നടപടിക്ക് വ്യവസ്ഥ. ചാൻസലർക്ക് പറയാനുള്ളത് കേൾക്കണം.
■വി.സി പദവിയിൽ താൽക്കാലിക ഒഴിവുണ്ടായാൽ ചാൻസലർ പ്രോ വൈസ്ചാൻസലർക്ക് ചുമതല നൽകണം. #പി.വി.സിയുടെ അഭാവത്തിൽ മറ്റേതെങ്കിലും സർവകലാശാല വി.സിക്ക് ചുമതല നൽകണം.

■സർവകലാശാലകളുടെ സ്വഭാവമനുസരിച്ച് കാർഷികവും വെറ്ററിനറി ശാസ്ത്രം, ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം, പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യമുള്ളവരാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.