തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുകയും തീരം സംരക്ഷിക്കാൻ സമഗ്രപദ്ധതി നടപ്പാക്കുകയും വേണമെന്ന് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച നയരേഖയിൽ ഗവർണർ വ്യക്തമാക്കി. കാവേരി തർക്കപരിഹാര ട്രിബ്യൂണൽ വിധി പ്രകാരം പാമ്പാർ ബേസിനിൽ നിന്നുള്ള സംസ്ഥാനത്തിന്റെ ജലവിഹിതം 3 ടി.എം.സിയാണ്. പട്ടാശ്ശേരി ഡാമിന്റെ നിർമാണം പൂർത്തിയാവുമ്പോൾ 0.075 ടി.എം.സി ജലം കാര്യക്ഷമമായി വിനിയോഗിക്കാനാവും.
കല്പിത സർവകലാശാലയായ കലാമണ്ഡലത്തെ സാംസ്കാരിക സർവകലാശാലയാക്കും.വാസ്തുവിദ്യാ ഗുരുകുലം അസാപ്പുമായി ചേർന്ന് സംസ്ഥാനത്തുടനീളം മ്യൂറൽ പെയിന്റിംഗിൽ പരിശീലന പദ്ധതി ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |