ന്യൂഡൽഹി:ക്രിസ്ത്യൻ, മുസ്ലിം മതങ്ങളിലെ ദളിതരുടെ പട്ടികജാതി പദവി പരിശോധിക്കാൻ കേന്ദ്രസർക്കാർ കമ്മീഷനെ നിയോഗിച്ചത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ ഒക്ടോബറിലാണ് മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അദ്ധ്യക്ഷനും വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.രവീന്ദ്ര കുമാർ ജയിൻ, യു.ജി.സി അംഗം പ്രൊഫ. ഡോ. സുഷമ യാദവ് എന്നിവർ അംഗങ്ങളുമായി കമ്മിഷൻ രൂപീകരിച്ചത്.
കമ്മീഷൻ രൂപീകരിച്ചാൽ കഴിഞ്ഞ 20 വർഷമായി തീർപ്പു കല്പിക്കാത്ത വിഷയത്തിലെ പ്രധാന ഹർജിയിൽ വാദം കേൾക്കുന്നത് ഇനിയും വൈകാൻ സാദ്ധ്യതയുണ്ടെന്നും ,പട്ടിക ജാതിക്കാരായ കൃസ്ത്യൻ വിഭാഗത്തിന് പരിഹരിക്കാനാകാത്ത നഷ്ടം സംഭവിക്കുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, പുതിയ കമ്മീഷന്റെ നിയമനവും പ്രവർത്തനവും റദ്ദാക്കാൻ പ്രസക്തമായ കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിവർത്തിത ദളിതരുടെ പ്രശ്നം സംബന്ധിച്ച ഹർജിയിൽ പരിശോധന തുടരാമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |