ചെങ്ങന്നൂർ: രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച ക്ഷേത്ര ശാന്തിയുടെ ഭാര്യയും കുഞ്ഞും വിഷം ഉള്ളിൽച്ചെന്നു മരിച്ചനിലയിൽ. ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ പരേതനായ സൂര്യൻ ഡി. നമ്പൂതിരിയുടെ ഭാര്യ അതിഥി (25), മകൻ കൽക്കി (അഞ്ചു മാസം) എന്നിവരാണ് മരിച്ചത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് അതിഥി ദുഃഖിതയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഗ്രൂപ്പ് മേൽശാന്തിയായിരുന്ന സൂര്യനും (31), മാതാവ് ശ്രീദേവി അന്തർജനവും (57) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ സെപ്തംബർ 8നാണ് മരിച്ചത്. ഇതിനുശേഷം അതിഥി കുഞ്ഞിനൊപ്പം സ്വന്തം വീടായ ചെങ്ങന്നൂർ ആലാ വിളവിലായിരുന്നു.
തിങ്കളാഴ്ച രാത്രി 12ന് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരാണ് അതിഥിയെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശിവദാസാണ് അതിഥിയുടെ പിതാവ്. മാതാവ്: ഇന്ദിരാദേവി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |