തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു.
ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പോകുന്ന അദ്ദേഹം രണ്ടാഴ്ച അമേരിക്കയിലായിരിക്കും. പാൻക്രിയാസിലെ അർബുദത്തിന് 2019ൽ കോടിയേരി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. രണ്ട് വർഷത്തിന് ശേഷം തുടർപരിശോധന വേണമെന്ന് അന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അതിനാണ് ഇപ്പോഴത്തെ യാത്ര. സി.പി.എം പൊളിറ്റ്ബ്യൂറോയുടെ അനുമതിയോടെയാണ് മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും യാത്ര.
നാളെ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്ന മുഖ്യമന്ത്രി മേയ് പത്തിനോ പതിനൊന്നിനോ മടങ്ങിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |