തിരുവനന്തപുരം: ജെ.സി. ഡാനിയൽ പുരസ്കാരത്തിന് അർഹനായ കെ.പി. കുമാരൻ സിനിമാ മാദ്ധ്യമത്തോട് ആത്മാർത്ഥവും അർത്ഥപൂർണവുമായ സമീപനം സ്വീകരിച്ച ചലച്ചിത്രകാരനാണെന്ന് ജൂറി വിലയിരുത്തി.
1972 ൽ അന്താരാഷ്ട്ര പുരസ്കാരം നേടിയ 'റോക്ക് ' മുതൽ 2020ൽ 83 -ാം വയസിൽ കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത 'ഗ്രാമവൃക്ഷത്തിലെ കുയിൽ' വരെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. നവതരംഗ സിനിമകളിൽ നിർണായക സ്ഥാനമുള്ള 'അതിഥി ', മികച്ച മലയാള ചിത്രത്തിനുള്ള 1988 ലെ ദേശീയ അവാർഡ് നേടിയ ' രുഗ്മിണി ' തുടങ്ങിയവ മലയാള ചലച്ചിത്ര ചരിത്രത്തിലെ അപൂർവ ദൃശ്യശില്പങ്ങളാണ്. റോക്ക് എന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 1972ലെ ഏഷ്യാ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |