തിരുവനന്തപുരം:വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വരവ് ചെലവ് കണക്കുകളും താരിഫ് പെറ്റീഷനും വരും വർഷങ്ങളിലെ പ്രതീക്ഷിത വരവു ചെലവുകളും സമർപ്പിക്കാൻ ജനുവരി 20വരെ കെ.എസ്.ഇ.ബി.ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സാവകാശം നൽകി. താരിഫ് പെറ്റീഷൻ നൽകാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു.
പ്രവർത്തന നഷ്ടമുള്ളതിനാൽ നിരക്ക് കൂട്ടണമെന്നാണ് കെ.എസ്.ഇ.ബി.യുടെ ആവശ്യം. 2019 ജൂലായിലാണ് അവസാനം കൂട്ടിയത്. നിലവിലെ നിരക്കുകളുടെ കാലാവധി 2022 മാർച്ച് 31ന് അവസാനിക്കും.
നിരക്ക് കൂട്ടാൻ കെ.എസ്.ഇ.ബി. താരിഫ് പെറ്റീഷനും അഗ്രഗേറ്റ് റെവന്യൂ റിക്വയർമെന്റ് എന്ന എ.ആർ.ആർ.സ്റ്റേറ്റ്‌മെന്റും നൽകണം. നടപ്പ് വർഷത്തെ എ.ആർ.ആറിന് പുറമെ 2022 ഏപ്രിൽ ഒന്നു മുതൽ 2027 മാർച്ച് 31 വരെയുള്ള ഒാരോ വർഷത്തേയും പ്രത്യേകം എ.ആർ.ആറുകളും നൽകണം. ഇതിനായി ഒരുമാസം കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടെങ്കിലും ഇരുപത് ദിവസമാണ് റെഗുലേറ്ററി കമ്മിഷൻ നൽകിയത്. താരിഫ് പെറ്റീഷനിൽ ജനങ്ങളിൽ നിന്ന് തെളിവെടുപ്പും സൂഷ്മപരിശോധനയും വിദഗ്ദ്ധാവലോകനവും നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മിഷൻ നിരക്ക് വർദ്ധന നിശ്ചയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |