SignIn
Kerala Kaumudi Online
Friday, 26 April 2024 2.00 PM IST

എൽ.ഐ.സി കേസിന്റെ നാൾവഴി

p

ന്യൂഡൽഹി: ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള യൂണിയനുകളുടെ ആവശ്യം കേന്ദ്ര സർക്കാർ 1985 ൽ സെൻട്രൽ ഗവ. ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് (സി.ജി.ഐ.ടി) വിട്ടതോടെയാണ് വ്യവഹാരങ്ങൾക്ക് തുടക്കമായത്. 1982 ജനു.1 നും 1985 മേയ് 20 നും ഇടയിൽ ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 1986 ൽ ട്രിബ്യൂണൽ ഉത്തരവിട്ടു. തുടർന്ന് കോടതി ഇടപെടലിലൂടെ 1988 ലും 1993ലും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി.

1991 മാർച്ച് 4 ന് വിവിധ യൂണിയനുകൾ 1985 മേയ് 20 മുതൽ 1991 വരെയുള്ള പാർട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ഇപ്പോഴത്തെ തർക്കം ഉടലെടുത്തത്. ഈ ആവശ്യം വീണ്ടും സി.ജി.ഐ.ടിക്ക് വിട്ടു. ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ശ്രീവാസ്തവ അദ്ധ്യക്ഷനായ ട്രിബ്യൂണൽ വിധിച്ചു. ഇതിനെതിരെ എൽ.ഐ.സി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ശ്രീവാസ്തവ ട്രിബൂണൽ വിധി റദ്ദാക്കി. തുടർന്ന് യൂണിയനുകൾ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഹൈക്കോടതി വിധി ശരിവച്ചു. 2017ൽ യൂണിയനുകൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. യൂണിയനുകളുടെ ആവശ്യത്തിൽ 3 മാസത്തിനകം തീരുമാനമെടുക്കാൻ സി.ജി.ഐ.ടിക്ക് കോടതി നിർദ്ദേശം നൽകി. മൂന്നു മാസത്തിനുള്ളിൽ ദോഗ്ര റിപ്പോർട്ടെന്ന പേരിൽ യൂണിയനുകൾക്ക് അനുകൂലമായി സി.ജി.ഐ.ടി ഉത്തരവ് വന്നു. എൽ.ഐ.സി ഇത് നടപ്പിലാക്കാത്തതിനെ തുടർന്നാണ് യൂണിയനുകളും എൽ.ഐ.സിയും നിലവിലെ അപ്പീലുകളിലേക്ക് വന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.