തിരുവനന്തപുരം :സർക്കാരിന്റെ സൗജന്യ ഭവനപദ്ധതിയായ ലൈഫിലൂടെ 4,62,611 കുടുംബങ്ങൾക്ക് കൂടി വീടുകളുയരും. വിവിധ അപ്പീലുകൾക്ക് ശേഷം ഗ്രാമസഭകളിൽ ചർച്ചചെയ്ത തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ഇന്നലെയാണ് 863 തദ്ദേശ സ്ഥാപനങ്ങളിലെ അന്തിമഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചത്.മഴക്കെടുതി കാരണം 171 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഗ്രാമ/വാർഡ് സഭകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.151 പഞ്ചായത്തുകളിലും 19 മുൻസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലുമാണ് നടപടി പൂർത്തിയാക്കാനുള്ളത്.ഇവ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു.
അന്തിമപട്ടികയിൽ 3,11,133പേർ ഭൂമിയുള്ള ഭവന രഹിതരും 1,51,478പേർ ഭൂരഹിതരുമാണ്.പട്ടികയിൽ 94,937പേർ പട്ടികജാതിയും 14,606 പേർ പട്ടിക വർഗ വിഭാഗക്കാരുമാണ്.കൊല്ലം,ഇടുക്കി,വയനാട്,കോഴിക്കോട് ജില്ലകളിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടികൾ പൂർത്തീകരിച്ചു.www.life2020.kerala.gov.inഎന്ന വെബ്‌സൈറ്റിൽ അപേക്ഷകർക്ക് പട്ടിക പരിശോധിക്കാം.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |