പാലക്കാട്: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം കണ്ട് കേരളത്തിലെ ക്രിസ്ത്യൻ വോട്ട് കിട്ടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ക്രൈസ്തവർക്കിടയിൽ ആർ.എസ്.എസിന് സ്വാധീനം നേടാനാവില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കുറേ പ്രാദേശിക പാർട്ടികളും മുന്നണിയുമുണ്ടാക്കിയാൽ വിജയിക്കില്ല. ഓരോ സംസ്ഥാനത്തെയും ബി.ജെ.പി ഇതര വോട്ട് ഏത് മണ്ഡലത്തിൽ ഏത് പാർട്ടിക്ക് എന്ന രീതിയിൽ കണക്കാക്കി കൂട്ടായ നിലപാട് സ്വീകരിച്ചാൽ 2024ൽ ബി.ജെ.പിയെ പരാജയപ്പെടുത്താം.
ത്രിപുരയിൽ സി.പി.എം മികച്ച മുന്നേറ്റം നടത്തി. ബി.ജെ.പിക്കായി പ്രധാനമന്ത്രി അടക്കമുള്ളവരുടെ പ്രചാരണം ഉണ്ടായിട്ടും സി.പി.എം ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബി.പി.എൽ ജംഗ്ഷനിൽ നിന്നാരംഭിച്ച ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം വൈകിട്ട് തരൂർ മണ്ഡലത്തിൽ സമാപിച്ചു. ഇന്നുരാവിലെ കുളപ്പുള്ളി വഴി ജാഥ തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |