തിരുവനന്തപുരം: സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം കേരളത്തിൽ വർദ്ധിക്കുകയാണെന്നും സ്‌കൂളുകളിലും കോളേജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണമെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം നൽകുന്ന സംവിധാനമായി കലാലയങ്ങളിലെ ലഹരി വിരുദ്ധ ക്ലബുകൾ മാറണം. എല്ലാ തദ്ദേശ വാർഡുകളിലും ജാഗ്രതാസമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും മന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |