കണ്ണൂർ: സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിടിയിലായ ആർ.എസ്.എസ് പ്രവർത്തകൻ നിജിൽ ദാസിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിൽ രണ്ടുപേരെ കൂടി പിടികൂടിയാൽ അന്വേഷണം പൂർത്തിയാകുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. അതേസമയം നിജിൽദാസ് ഒളിവിൽ കഴിഞ്ഞ പിണറായി പാണ്ട്യാലമുക്കിലെ വീടിന് നേരെ ബോംബെറിഞ്ഞവരിൽ ആരെയും പിടികൂടാൻ പൊലീസിനായില്ല. നിജിൽകുമാറിനെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് രേഷ്മയ്‌ക്ക് ശനിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിനിടെ ഹരിദാസിനെ കൊലപ്പെടുത്തിയ ആർ.എസ്.എസ് പ്രവർത്തകൻ സി.പി.എം ശക്തികേന്ദ്രമായ പിണറായിയിൽ ഒളിച്ചുതാമസിച്ച സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |