തിരുവനന്തപുരം: നഴ്സിംഗ് പ്രവേശനത്തിന് 92 കോളേജുകൾക്ക് അനുമതി നൽകാനും 32 കോളേജുകൾ ന്യൂനതകൾ പരിഹരിക്കുന്ന മുറയ്‌ക്ക് അനുമതി നൽകാനും നഴ്സിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. ഹോസ്റ്റലുകളിലെ അസൗകര്യം, ആശുപത്രി സൗകര്യങ്ങളുടെ അഭാവം, അദ്ധ്യാപകർ ഇല്ലാത്തത് തുടങ്ങിയ ന്യൂനതകളാണ് കൗൺസിൽ പരിശോധനയിൽ കണ്ടെത്തിയത്.
സ്വാശ്രയ നഴ്സിംഗ് കോളേജുകൾക്ക് അഫിലിയേഷൻ വൈകുന്നതിനാൽ ഇക്കൊല്ലം സ്വാശ്രയ കോളേജുകളിലെ ഒരു സീറ്റുകളിലും പ്രവേശനം നടത്തില്ലെന്ന് പ്രൈവറ്റ് നഴ്സിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അടിയന്തരമായി കൗൺസിൽ യോഗം ചേർന്നത്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നിർദ്ദേശപ്രകാരം സെപ്തംബർ 30നകം പ്രവേശന നടപടി പൂർത്തിയാക്കേണ്ടതുണ്ട്. സർക്കാരുമായി കരാറില്ലെങ്കിലും സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റിൽ എൽ.ബി.എസ് വഴിയാണ് പ്രവേശനം. ബാക്കി സീറ്റുകളിൽ മാനേജ്മെന്റ് പ്രവേശനം നടത്തും. അലോട്ട്മെന്റ് നടപടികൾ ഓൺലൈനായതിനാൽ ഓരോ കോളേജിലും എത്ര സീറ്റുണ്ടെന്ന് നേരത്തേ അറിയേണ്ടതുണ്ട്. സർക്കാർ മേഖലയിലേതടക്കം 7,200 നഴ്സിംഗ് സീറ്റാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |