ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന്റെ ഭാഗമായി പമ്പാ നദിയിൽ സ്നാനം അനുവദിച്ചു. വനമേഖലയിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയാണെങ്കിൽ തീർത്ഥാടകരെ കുളിക്കടവുകളിലെ സുരക്ഷിത സ്ഥലങ്ങളിലാകും കുളിക്കാൻ അനുവദിക്കുക. ബലിതർപ്പണത്തിനും അനുവാദം നൽകിയേക്കും. നിലയ്ക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പഭക്തർക്ക് അന്നദാനം നൽകും. പമ്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യമുണ്ടാവില്ല. ദർശനം കഴിഞ്ഞാൽ പമ്പയിലേക്ക് മടങ്ങണം.
നെയ്യഭിഷേകം നടത്താനുള്ള സംവിധാനവുമുണ്ടാവില്ല. പകരം ഭക്തർകൊണ്ടുവരുന്ന തേങ്ങയിലെ നെയ്യ് ദേവസ്വം ജീവനക്കാർ പ്രത്യേക കൗണ്ടറുകളിൽ ശേഖരിച്ച് അഭിഷേകത്തിനായി കൊണ്ടുപോകും. അഭിഷേകം നടത്തിയ നെയ്യ് പ്രസാദം ദേവസ്വത്തിന്റെ പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കും. അപ്പം, അരവണ പ്രസാദവും സന്നിധാനത്ത് നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |