ന്യൂഡൽഹി: കേസിന്റെ വാദം കേൾക്കുന്നതിനിടെ സംവരണത്തെ പരിഹസിച്ച പാട്ന ഹൈക്കോടതി ജഡ്ജിയുടെ നടപടി വിവാദമായി. ജസ്റ്റിസ് സന്ദീപ് കുമാറിന്റെ നടപടി ലൈവ് സ്ട്രീമിലൂടെ പുറത്താവുകയായിരുന്നു. ബീഹാറിലെ ജില്ലാ ലാന്റ് അക്വിസിഷൻ ഓഫീസർ അരവിന്ദ് കുമാർ ഭാരതിയുടെ കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനോട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിരുന്നു. ഉദ്യോഗസ്ഥൻ നേരത്തെ വിജിലൻസ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്നു. ഈ സംഭവത്തിൽ കൈക്കൂലി എത്ര ലഭിച്ചുവെന്നും സംവരണത്തിലൂടെയാണോ ജോലി നേടിയതെന്നും ജഡ്ജി സന്ദീപ് കുമാർ ചോദിച്ചു. തുടർന്ന് കോടതി മുറിയിൽ കൂട്ടച്ചിരി മുഴങ്ങി. ഇപ്പോൾ കോടതിക്ക് കാര്യം മനസ്സിലായിക്കാണുമെന്ന് അഭിഭാഷകർ കമന്റ് പറയുകയും ചെയ്തു. നടപടികൾ ലൈവ് സ്ട്രീം ചെയ്യുന്നത് അഭിഭാഷകരും ജഡ്ജിയും ശ്രദ്ധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |