തിരുവനന്തപുരം: സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് ലഭ്യമാക്കാനുള്ള സംയുക്ത പരിശോധന ഒമ്പതിന് നടക്കും. പെർമിറ്റ് ലഭിക്കുന്ന യാനങ്ങൾക്ക് മാത്രമേ സബ്സിഡി നിരക്കിൽ മണ്ണെണ്ണ ലഭിക്കൂ. ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം വഴി രജിസ്‌ട്രേഷൻ നടത്തിയ മത്സ്യബന്ധനത്തിന് ലൈസൻസുള്ള യാനങ്ങളെയായിരിക്കും പരിശോധിക്കുക. എൻജിനിന്റെ കാലപ്പഴക്കം 10 വർഷം കവിയാൻ പാടില്ല. പരിശോധനയുടെ ഏകോപനത്തിനായി സംസ്ഥാന-ജില്ലാ സമിതികളും പരിശോധനസംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനതല സമിതിയിൽ ഫിഷറീസ് ഡയറക്ടർ ചെയർമാനും സിവിൽ സപ്ളൈസ് ഡയറക്ടർ കോചെയർമാനും മത്സ്യഫെഡ് എം.ഡി കൺവീനറുമാണ്. ഒരു വ്യക്തിക്ക് രണ്ട് എൻജിന് മാത്രമേ പെർമിറ്റ് അനുവദിക്കൂ. താങ്ങുവള്ളത്തിനും ഒരു കാരിയർ വള്ളത്തിനും പെർമ്മിറ്റ് ലഭിക്കും. ഫിഷറീസ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |