കൊച്ചി: മെഡിക്കൽ കോളേജുകളിൽ രാത്രിയിലും പോസ്റ്റ്മോർട്ടം നടത്തണമെന്ന നിർദ്ദേശം നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയ അറിയിച്ചു. രാത്രി പോസ്റ്റുമോർട്ടത്തിന് അടിസ്ഥാന സൗകര്യങ്ങൾ നിലവിലില്ലെന്നും അറിയിച്ചു.
മെഡിക്കൽ കോളജുകളിൽ രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ 2015 ഒക്ടോബർ 26ന് അനുമതി നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെ മെഡിക്കൽ ലീഗോ സൊസൈറ്റി നൽകിയ ഹർജിയിലാണ് വിശദീകരണം.
ഫോറൻസിക് സർജൻമാരും പാരാ മെഡിക്കൽ ജീവനക്കാരും മൂന്ന് ഷിഫ്റ്റിലും ജോലി ചെയ്യേണ്ടിവരുമെന്നതിനാൽ കൂടുതൽ തസ്തികകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം. വകുപ്പുകൾ തമ്മിൽ ഏകോപനത്തിനും കൂടുതൽ സമയം ആവശ്യമാണെന്നും ആരോഗ്യ കുടുംബ ക്ഷേമ ജോയിന്റ് സെക്രട്ടറി വിജയകുമാർ സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |