തിരുവനന്തപുരം: ഒരാഴ്ചയിലേറെയായി രജിസ്ട്രേഷൻ വകുപ്പിൽ സെർവർ തകരാർ പതിവായതു കാരണം ഇടപാടുകൾ മുടങ്ങുകയാണെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ കുറ്റപ്പെടുത്തി.
സെർവറിന്റെ ശേഷി വർദ്ധിപ്പിച്ചിട്ടും എൻ. ഐ. സിയുടെ ഉദാസീനത കാരണം ഇടപാടുകൾ മുടങ്ങുകയാണ്. സഹകരണ ബാങ്കുകളിൽ നിന്നുള്ള പണയാധാരങ്ങളും അവയുടെ ഒഴിവുകുറികളും ആധാരങ്ങളുടെ പകർപ്പും സർട്ടിഫിക്കറ്റും പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങളും വരെ മുടങ്ങുന്നു. രജിസ്ട്രേഷൻ, ട്രഷറി, റവന്യൂ വകുപ്പുകളുടെ ഏകോപനമില്ലായ്മ തണ്ടപ്പേർ അക്കൗണ്ട് ജനങ്ങൾക്ക് കാണുന്നതിനോ ട്രഷറി പേയ്മെന്റ് കൃത്യമായി ചെയ്യാനോ ഓൺലൈൻ പോക്കുവരവ് നടപടികൾ സുഗമമായി ചെയ്യാനോ കഴിയുന്നില്ല.
വകുപ്പിൽ കമ്പ്യൂട്ടറുകളുടെ പ്രവർത്തനം സുഗമമാക്കുന്ന സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കണമെന്നും യൂണിയൻ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ.ജയൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശ്, സംസ്ഥാന നേതാക്കളായ കാട്ടാക്കട എസ്. വിനോദ് ചിത്ത്, ട്രഷറർ പെരിങ്ങമ്മല കൃഷ്ണകുമാർ, സുധാകരൻ കളത്തിൽ, ഉണ്ണികൃഷ്ണൻ ചെർപ്പുളശ്ശേരി, കോതമംഗലം എ. വി. രാജേഷ്, മണികണ്ഠൻ മാത്തൂർ, സുനിൽകുമാർ പെരുവെമ്പ്, നേമം എ. വി. ഭാസ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |