SignIn
Kerala Kaumudi Online
Tuesday, 30 April 2024 3.59 PM IST

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും, 37 വർഷം മുമ്പുള്ളവർക്ക് വരെ പിഴ അടയ്‌ക്കണം

registration

കൊച്ചി: ഭൂമിക്ക് ന്യായവില നിശ്ചയിച്ച ശേഷമുള്ള 37 വർഷത്തിനിടെ വിലകുറച്ചുള്ള ആധാരം രജിസ്ട്രേഷനുകളിലൂടെ സർക്കാരിന് നഷ്ടമായത് സ്റ്റാമ്പ് ഡ്യൂട്ടിയടക്കം 790.7 കോടി രൂപ. 2,58,854 പേരാണ് 1986 - 2023 കാലയളവിൽ ഭൂമിയുടെ വില കുറച്ച് ആധാരം ചെയ്തത്. ഭീമമായ നഷ്ടം പിരിച്ചെടുക്കാൻ രജിസ്ട്രേഷൻവകുപ്പ് നടപടി ഊ‌ർജിതമാക്കി. പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമായതിനാൽ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

കാസർകോടാണ് ഏറ്റവും കൂടുതൽ ക്രമക്കേട് കണ്ടെത്തിയത് - 52,150 ആധാരങ്ങൾ. തിരുവനന്തപുരം (51,075), തൃശൂർ (33,452) ജില്ലകൾ തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് പത്തനംതിട്ടയിൽ - 3099. നോട്ടീസ് ലഭിച്ചവർ തുകയടച്ച് നടപടി ഒഴിവാക്കിവരികയാണ്.

2010ലാണ് സർക്കാർ ഭൂമിക്ക് ന്യായവില നിശ്ചയിച്ചത്. ഇതിന് മുമ്പ് നടന്ന രജിസ്ട്രേഷനുകളിലാണ് വെട്ടിപ്പിലേറെയും നടന്നത്. ഇത്തരത്തിലുള്ള സ്ഥലങ്ങൾ വിൽക്കാനോ പണയപ്പെടുത്താനോ ശ്രമിക്കുമ്പോൾ രജിസ്ട്രേഷൻ വകുപ്പ് നടപടിയുടെ വിവരം റവന്യൂവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നതിനാൽ പണമടയ്ക്കാൻ ഉടമ നിർബന്ധിതനാകും. എന്നാൽ ആധാരത്തിൽ കാണിച്ചുള്ള വിലയേക്കാൾ കുറവാണെന്ന് കാരണത്താൽ രജിട്രേഷൻ റദ്ദാക്കാൻ സാധിക്കില്ല.

ആ ഇളവ് നീക്കി
അണ്ടർ വാല്യുവേഷൻ നടപടി നേരിടുന്ന ഭൂമിക്ക് നേരത്തെ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 30 ഇളവ് സർക്കാർ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ബഡ്ജറ്റിൽ അത് നിറുത്തലാക്കി. നടപടിയിലൂടെ എറണാകുളത്ത് നിന്ന് വർഷം ഒരു കോടിയിലേറെ രൂപയാണ് ഖജനാവിൽ എത്തുന്നത്.

ജില്ല - പിരിച്ചെടുക്കാനുള്ളത്

(തുക കോടിയി​ൽ)
തിരുവനന്തപുരം - 167.6
കൊല്ലം - 10.3
പത്തനംതിട്ട - 14.8
ആലപ്പുഴ-14.3
കോട്ടയം - 9.8
ഇടുക്കി - 27.1
എറണാകുളം -148.4
തൃശൂർ - 106.4
പാലക്കാട് - 41.9
മലപ്പുറം - 108.4
കോഴിക്കോട് - 50
വയനാട് - 20.2
കണ്ണൂർ - 57
കാസർകോട് - 13.8
(രജിസ്‌ട്രേഷൻ വകുപ്പ് രേഖ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REGISTRATION, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.