തിരുവനന്തപുരം: സംസ്ഥാനത്തെ 1666 വില്ലേജുകളിലും ഡ്രോൺ, സിഗ്നൽ സ്റ്റേഷൻ സംവിധാനമുപയോഗിച്ചുള്ള ഡിജിറ്റൽ റീസർവേ നാലു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. 89 വില്ലേജുകളിൽ ഇതിനകം ഡിജിറ്റൽ റീസർവേ പൂർത്തിയായി. 27ഇടത്ത് പുരോഗമിക്കുന്നു. ശേഷിക്കുന്ന വില്ലേജുകളിൽ ജനകീയ പങ്കാളിത്തത്തോടെ റീസർവേ പൂർത്തിയാക്കും. ഇതിനായി റീബിൽഡ് കേരളയിൽ നിന്ന് 807.98കോടി അനുവദിച്ചു. 339.44കോടി ആദ്യഗഡുവായി കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനായി ലാൻഡ് ബോർഡിലും ട്രൈബ്യൂണലിലുമുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഡെപ്യൂട്ടി കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഭൂരഹിതരുടെ എണ്ണം ഡിസംബറിനകം എല്ലാവർക്കും കാണാനാവുന്ന തരത്തിൽ പ്രസിദ്ധീകരിക്കം. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കെല്ലാം ഉടനടി സഹായം നൽകുമെന്നും പി.എസ്.സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
സംസ്ഥാനത്ത് ഉടമസ്ഥരില്ലാതെ 2770 ഹെക്ടർ ഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടമസ്ഥരില്ലാതെ 2770 ഹെക്ടർ ഭൂമിയുണ്ടെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. ഏറ്റവുമധികം ഉടമസ്ഥരില്ലാത്ത ഭൂമി കോഴിക്കോട്ടാണ് (1700.0652 ഹെക്ടർ). കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇത്തരത്തിലുള്ള ഭൂമിയില്ല. 9.16 ലക്ഷം ഹെക്ടറാണ് സംസ്ഥാനത്തെ പുറമ്പോക്ക് ഭൂമി. ഇതിൽ 11.4 ലക്ഷം ഹെക്ടർ ഭൂമി പലരും കൈവശപ്പെടുത്തിയിട്ടുള്ളതായി മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |