SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 PM IST

ഓണക്കച്ചവടത്തിന് പൂഴ്ത്തിവയ്പ്: കുതിച്ചു കയറി വില, അരിക്ക് കിലോഗ്രാമിന് ഒറ്റയടിക്ക് 12 രൂപവരെ വർദ്ധന

rice

തിരുവനന്തപുരം: ഓണത്തിന് രണ്ടാഴ്ചയിലേറെ ശേഷിക്കേ, അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചു കയറുന്നു. അരിക്ക് കിലോഗ്രാമിന് ഒറ്റയടിക്ക് 12 രൂപവരെ വർദ്ധിച്ചപ്പോൾ, വറ്റൽ മുളകിന് 92 രൂപയാണ് കൂടിയത്.

മലയാളികൾ കൂടുതലായി ഉപയോഗിക്കുന്ന ജയ (ആന്ധ്ര വെള്ള), വടി (ജ്യോതി) എന്നീ ഇനങ്ങൾക്ക് യഥാക്രമം 10, 12 രൂപയാണ് വർദ്ധിച്ചത്. ജയ ആന്ധ്രയിൽ നിന്നും ജ്യോതി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്ക് പത്തുരൂപയോളം കൂടി. ഉണ്ട,മട്ട ഇനങ്ങളുടെ വിലക്കയറ്റം ആറുരൂപയോളമാണ്. അരിക്ക് പ്രതിദിനം 30 പൈസ മുതൽ 60 പൈസ വരെ വർദ്ധിക്കുന്നുണ്ട്. സർക്കാർ പൊതുവിപണിയിൽ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ ഓണമാകുമ്പോഴേക്കും വില ഇനിയും ഉയരും. ഇതു മുന്നിൽക്കണ്ട് ഇടനിലക്കാർ വൻതോതിൽ അരി സ്റ്റോക്കു ചെയ്യുന്നുണ്ട്.

പായ്ക്ക് ചെയ്തുവരുന്ന അരിക്ക് കിലോഗ്രാമിന് 3 മുതൽ 3.80 രൂപ വരെ അധികം നൽകേണ്ടി വരുന്നു. ജി.എസ്.ടി ഏർപ്പെടുത്തിയതാണ് കാരണം. ബസുമതി അരിയുടെ വില ശരാശരി 100 രൂപയിൽ നിന്നു 110-120 വരെയായി.

വറ്റൽ മുളകിന്റെ വില രണ്ടു വർഷമായി ഓരോ മാസവും വർദ്ധിക്കുകയാണ്. ആറുമാസം മുമ്പ് 224 രൂപയായിരുന്ന മുളകിന് ഇപ്പോൾ 316 രൂപ നൽകണം. മല്ലിവില 127ൽ നിന്നു 164 ആയി. പച്ചക്കറി വില കാര്യമായി വർദ്ധിക്കാത്തതു മാത്രമാണ് ആശ്വാസം.

ഡിമാൻഡ് കൂടി,

വരവ് കുറഞ്ഞു


 ആന്ധ്രയിൽ കർഷകരിൽനിന്ന് സർക്കാർ ന്യായവിലയ്ക്ക് നെല്ലുസംഭരണം തുടങ്ങി. പൊതുവിപണിയിൽ നെല്ല് കുറഞ്ഞു.

കർണാടകയിലെയും തമിഴ്നാട്ടിലെയും സ്വകാര്യ മില്ലുകൾ ശ്രീലങ്കയിലേക്ക് വ്യാപകമായി അരി കയറ്റുമതി ചെയ്യുന്നു. കേരളത്തിലേക്ക് വരവ് കുറഞ്ഞു.

അരി വിലക്കയറ്റം

ഇനം--- രണ്ട് മാസം മുമ്പ്----- ഇപ്പോൾ മൊത്ത വിപണി--- ചില്ലറ വിപണി

ജയ----------- 32-34 -------------------- 42-47---------------------------- 50- 53

ജ്യോതി----- 38-40 -------------------- 50-52---------------------------- 53-55

സുരേഖ---- 33-35--------------------- 39-40 --------------------------- 42-44

കുറുവ ------27-28 ---------------------32-33 --------------------------- 34-35

തൊട്ടാൽ പൊള്ളും വാഴപ്പഴം

# നേന്ത്രപ്പഴം കിലോഗ്രാമിന് 75-80 രൂപയാണ് വില. നാടനാണെങ്കിൽ 85.

ഹോർട്ടികോർപ്പിൽ ഒരു കിലോക്ക് 69

# രസകദളി പൊതുവിപണിയിൽ 80-90.

ഹോർട്ടികോർപ്പിൽ 69.

# കപ്പപ്പഴത്തിന് പൊതുവിപണിയിൽ 75-80

# പാളയംതോടൻ - 45 , റോബസ്റ്റ- 45, പൂവൻ -50

#കൃഷിനാശമാണ് വിലകൂടാൻ കാരണം

വിലക്കയറ്റം തടയാൻ

മറ്റ് സംസ്ഥാനസർക്കാരുകളുമായി ബന്ധപ്പെട്ട് കൂടുതൽ അരി സപ്ലൈകോ,​ റേഷൻ കട ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുക.

പൂഴ്ത്തിവയ്പ്പ് തടയാൻ സ്കാഡ് പരിശോധന കാര്യക്ഷമമാക്കുക

 മുളക്,​ മല്ലി ഉൾപ്പെടെയുള്ള പലവ്യജ്ഞനങ്ങൾ ഗുണമേന്മ ഉറപ്പാക്കി കുറഞ്ഞ വിലയ്ക്ക് ഓണച്ചന്തകളിൽ എത്തിക്കുക

പഴം,​ പച്ചക്കറി എന്നിവ കർഷകർക്ക് മികച്ച വില നിൽകി വാങ്ങി കുറഞ്ഞ വിലയ്ക്ക് ഹോർട്ടികോർപ്പ് വഴി ലഭ്യമാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.