ശബരിമല: ശരണംവിളികളുടെ അകമ്പടിയിൽ അയ്യപ്പസന്നിധിയിൽ പ്രതിഷ്ഠാദിന പൂജ നടന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ ഇന്നലെ പുലർച്ചെ 5ന് അഷ്ടാഭിഷേകത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. ഉച്ചപൂജയ്ക്ക് മുന്നോടിയായി അയ്യപ്പവിഗ്രഹത്തിൽ 25 കലശം ആറാടിച്ചശേഷം കളഭാഭിഷേകം നടന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 8ന് ക്ഷേത്രനട അടച്ചു. മിഥുന മാസ പൂജകൾക്കായി ജൂൺ 14 ന് വൈകിട്ട് 5ന് നടതുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |