തിരുവനന്തപുരം: ശബരിമല സന്നിധാനത്തും പമ്പയിലുമായി ഹൈദരാബാദിലെ സ്‌പോൺസർമാർ വഴി 13 കോടിയുടെ വികസനത്തിന് കരാറായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അറിയിച്ചു.
11.5 കോടി ചെലവിൽ സന്നിധാനത്തെ ബോർഡ് ഗസ്റ്റ് ഹൗസുകൾ നവീകരിക്കാനും ,ഒന്നരക്കോടി ചെലവിൽ പമ്പയിലെ അലങ്കാര ഗോപുരം സ്ഥാപിക്കാനുമാണ് ഹൈദരാബാദിലെ കമ്പനികളും വ്യവസായികളും മുന്നോട്ടു വന്നത്. ശബരി ഗസ്റ്റ് ഹൗസ് ഫീനിക്സ് ഗ്രൂപ്പ്, ശിവശക്തി, ചിൻമുദ്ര ഗസ്റ്റ്ഹൗസുകൾ, മെസേഴ്സ് മന്തേര ഇൻഫ്രാ സോൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയും തേജസ്വിനി ഗസ്റ്റ് ഹൗസ് ശിവപ്രസാദ് റെഡ്ഡി, പ്രത്യുന്ന ചന്ദ്രപതി എന്നീ വ്യവസായികളുമാണ് പണം മുടക്കുന്നത്. പമ്പയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ റോഡിൽ സ്ഥാപിക്കുന്ന അലങ്കാര ഗോപുരത്തിന് ഫീനിക്സ് ഗ്രൂപ്പാണ് സമ്മത പത്രം നൽകിയത്.ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷം നിർമ്മാണം ആരംഭിക്കും. തമിഴ്നാട്, കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കൂടുതൽ സ്‌പോൺസർമാരുമായി ചർച്ചകൾ പുരോഗമിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |