ന്യൂഡൽഹി : സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി അദ്ധ്യാപകൻ സുപ്രീംകോടതിയെ സമീപിച്ചു. ഇടുക്കി സ്വദേശിയായ ടോണി ജോസഫിനായി അഭിഭാഷകൻ ജോസ് എബ്രഹാമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഫലവും ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ വഴിത്തിരിവ് നിർണയിക്കുന്ന ഘടകങ്ങളാണെന്ന് ഹർജിയിൽ പറയുന്നു. പരീക്ഷ റദ്ദാക്കുന്നത് കഠിനാദ്ധ്വാനികളായ വിദ്യാർത്ഥികളോട് ചെയ്യുന്ന നീതികേടാണ്. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ നേരിട്ട് കണ്ടിട്ടുപോലുമുണ്ടാകില്ല. അപ്പോൾ ഓൺലൈൻ ക്ലാസുകളുടെ അടിസ്ഥാനത്തിൽ ഇന്റേണൽ അസസ്മെന്റിലൂടെ ഫലം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |