തിരുവനന്തപുരം: കേരള സ്‌ക്രാപ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തിറക്കിയ 'ആക്രി കട" മൊബൈൽ ആപ്ലിക്കേഷൻ
ഇന്നലെ മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു. തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജമീല ശ്രീധർ ആക്രി കട യൂണിഫോം പ്രകാശനം ചെയ്‌തു. സംസ്ഥാനത്ത് എവിടെയും വീടുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്‌തുക്കളുടെ ചിത്രങ്ങൾ പകർത്തി ജനത്തിന് 'ആക്രി കട" ആപ്പിൽ അപ്‌ലോഡ് ചെയ്യാം.
അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സ്‌ക്രാപ് മെർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് അലർട്ടായെത്തു. അതുവഴി ഇവർ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്‌ത വ്യക്തിയുമായി നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. സേവനം സൗജന്യമാണ്. വീട്ടുകാർ പറയുന്ന സമയത്തേ യൂണിഫോം അണിഞ്ഞ ജീവനക്കാർ സ്ഥലത്തെത്തൂ.
ആക്രി സാധനങ്ങളുടെ വിലവിരപട്ടികയും തൊഴിലാളികളുടെ കൈയിലുണ്ടാകും. അടിയന്തരമായി നീക്കം ചെയ്യേണ്ടത്, പതിയെ മാറ്റേണ്ടത് ഇങ്ങനെ വീട്ടുകാരുടെ മുൻഗണനാക്രമം അനുസരിച്ചാകും സേവനം ലഭ്യമാക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |