SignIn
Kerala Kaumudi Online
Wednesday, 04 March 2026 7.10 PM IST

ശബരിമല സ്വർണക്കൊള്ള: എസ്ഐടി പരിശോധന തുടരുന്നു, സ്വർണ പണിക്കാരനും തന്ത്രിയുടെ വീട്ടിൽ

Increase Font Size Decrease Font Size Print Page
kandararu-rajeevaru

ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവര്‌‌രുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്‌ഐടിയുടെ പരിശോധന. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്തുകയാണ് ലക്ഷ്യം. സ്വർണപണിക്കാരനെയും തന്ത്രിയുടെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തുന്നുണ്ട്.


തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വീട്ടിൽ പരിശോധനയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ഉച്ചയ്ക്ക് ശേഷമാണ് പൊലീസ് സംഘം എത്തിയത്. ചെങ്ങന്നൂർ പൊലീസിന്റെ അകമ്പടിയോടു കൂടിയായിരുന്നു എസ്‌ഐടിയുടെ വരവ്. പരിശോധന ആരംഭിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ പുറത്തേക്ക് മാറ്റി.

ആദ്യഘട്ടത്തിൽ, അഭിഭാഷകയായ തന്ത്രിയുടെ മരുമകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇത് നേരിയ തർക്കത്തിന് കാരണമായെങ്കിലും പിന്നീട് മരുമകളെ ഉൾപ്പെടെ അകത്തേക്ക് പ്രവേശിപ്പിച്ചു. നിലവിൽ ഒരു മണിക്കൂറിലേറെയായി പരിശോധന തുടരുകയാണ്.

സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പോറ്റിക്ക് ശബരിമലയിലേക്ക് കടന്നുവരാൻ തന്ത്രി വാതിൽ തുറന്നു നൽകിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഗൂഢാലോചനയിൽ തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. പരിശോധന പൂർത്തിയായാൽ മാത്രമേ കേസിലെ നിർണായക വിവരങ്ങൾ പുറത്തുവിടൂ എന്ന് പൊലീസ് അറിയിച്ചു.

ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസിൽ 13ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവരര് 1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു.

TAGS: GOLDTHEFT, THANTHRI, CHENGANNUR, SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.