മഞ്ചേരി: നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പതിറ്റാണ്ടുകളോളം മുന്നിൽ നിന്ന് നയിച്ച മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ടി.ശിവദാസ മേനോന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി. ഇന്നലെ രാവിലെ 10.30ഓടെ മഞ്ചേരിയിലെ മകളുടെ വീട്ടുവളപ്പിൽ പേരമകൾ നീത ചിതയ്ക്ക് തീകൊളുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ പി.രാജീവ്, എം.വി.ഗോവിന്ദൻ, വി.അബ്ദുറഹ്മാൻ, ആർ.ബിന്ദു, എം.എൽ.എമാരായ എ.പി.അനിൽകുമാർ, അഡ്വ. യു.എ.ലത്തീഫ്, കളക്ടർ വി.ആർ.പ്രേംകുമാർ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, പാലോളി മുഹമ്മദ്കുട്ടി, എ.കെ.ബാലൻ, പി.കെ.ബിജു, എസ്.ശർമ, പി.ശ്രീരാമകൃഷ്ണൻ, പി.കെ.സൈനബ, പി.ശശി, കെ.കെ.രാഗേഷ്, സി.കെ.രാജേന്ദ്രൻ, പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.ഉമ്മർ, യു.സി.രാമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, കോൺഗ്രസ് നേതാവ് ഇ.മുഹമ്മദ്കുഞ്ഞി, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് രവി തേലത്ത്,പി.എസ്.സി ചെയർമാൻ എം.കെ.സക്കീർ, പി.എസ്.സി അംഗം മുസ്തഫ കടമ്പോട്ട് എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അന്ത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |