#ആധാരങ്ങൾക്ക് ചെലവേറും
തിരുവനന്തപുരം:സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിക്കുമ്പോൾ,അതിന് അനുസൃതമായി സ്റ്റാമ്പ് ഡ്യൂട്ടിയും ഉയരും.വരുന്ന ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാവും.
ലാൻഡ് റവന്യു കമ്മീഷണർ ചെയർമാനായ സമിതി ശുപാർശ ചെയ്ത 38 ഓളം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും ന്യായവില വർദ്ധന .അതിനൊപ്പം, കൂടുതൽ തുകയുടെ മുദ്രപ്പത്രവും വേണ്ടി വരുന്നതോടെ, വസ്തു വാങ്ങുന്നവർക്ക് ആധാരച്ചെലവേറും. എന്നാൽ, പൊതുആവശ്യങ്ങൾക്ക് സ്ഥലമേറ്റെടുക്കുമ്പോൾ ഉടമയ്ക്ക് ഉയർന്ന നഷ്ടപരിഹാരം ലഭിക്കും..
2010 ലാണ് ഭൂമിയുടെ ന്യായവില അവസാനമായി വർദ്ധിപ്പിച്ചത്. പിന്നീട് ഓരോ വർഷവും ബഡ്ജറ്റിൽ അടിസ്ഥാനവിലയുടെ നിശ്ചിത ശതമാനം വർദ്ധിപ്പിച്ചു. 2010 ലെ അടിസ്ഥാന വിലയുടെ 210 ശതമാനമാണ് ഇപ്പോഴത്തെ ന്യായവില. ന്യായവിലയുടെ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസുമാണ് സർക്കാരിന്റെ വരുമാനം. നടപ്പു സാമ്പത്തിക വർഷം ഡിസംബർ 31 വരെ 3804.81 കോടിയാണ് ലഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 2972.55 കോടിയായിരുന്നു.
ന്യായവില പുതുക്കൽ: പ്രധാന മാനദണ്ഡങ്ങൾ
#സ്ഥലത്തെ പുരയിടമെന്നും നിലമെന്നും വേർതിരിക്കും.
#റോഡുകളുടെ സാമീപ്യം (ദേശീയപാത, സംസ്ഥാന പാത, പൊതുമരാമത്ത് , പഞ്ചായത്ത്, മുനിസിപ്പൽ ).
#പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ(നഗരം, പട്ടണം, ഗ്രാമം)
# മാർക്കറ്റ് വില
വരുമാനം
#2021-22
2179.46 കോടി
സ്റ്റാമ്പ് ഡ്യൂട്ടി
793.08 കോടി
രജിസ്ട്രേഷൻ ഫീസ്
2972.55
ആകെ
#2022-23 (ഡിസംബർ വരെ)
2780.09 കോടി
സ്റ്റാമ്പ് ഡ്യൂട്ടി
1024.71 കോടി
രജിസ്ട്രേഷൻ ഫീസ്
3804.81 കോടി
ആകെ
പ്രവാസികൾക്ക്
പരാതി സെൽ
പ്രവാസികളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ലാൻഡ് റവന്യു കമ്മീഷണറേറ്റ് ആസ്ഥാനമാക്കി പ്രത്യേക സെൽ രൂപീകരിക്കും. നാട്ടിലില്ലാത്ത സന്ദർഭത്തിൽ ഭൂമിയുടെ കരമൊടുക്കാനും ബാദ്ധ്യതാ സർട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യങ്ങൾക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
നിലവിൽ കേരളത്തിന് പുറത്ത്, രാജ്യാതിർത്തിക്കുള്ളിലുള്ളവർക്ക് ഭൂമി സംബന്ധമായ പരാതികൾ നൽകാൻ മിത്രം ഓൺലൈൻ പോർട്ടലുണ്ട്. പ്രവാസികൾക്കായി ഇതിൽ ഒരു മൊഡ്യൂൾ ഉൾപ്പെടുത്തും. അസിസ്റ്റന്റ് കമ്മീഷണർക്കാവും സെല്ലിന്റെ ചുമതല. പരാതികൾ തഹസീൽദാർമാർക്ക് അയച്ചുകൊടുക്കും. അവർ ആവശ്യമായ നടപടികൾക്ക് ശേഷം സെല്ലിന് റിപ്പോർട്ട് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |