തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക വിധിനിർണയ സമിതിയിലെ സബ് കമ്മിറ്റി സ്‌ക്രീനിംഗ് കിൻഫ്ര പാർക്കിൽ ആരംഭിച്ചു. കെ. ഗോപിനാഥൻ, സുന്ദർദാസ് എന്നിവർ ചെയർമാൻമാരായ കമ്മിറ്റികളാണ് വിധി നിർണയം നടത്തുന്നത്. ദൂരദർശൻ മുൻ ഡെപ്യൂട്ടി ഡയറക്‌ടറും ഡോക്യുമെന്ററി സംവിധായകനുമായ ബൈജുചന്ദ്രൻ, എഴുത്തുകാരും തിരക്കഥാകൃത്തുക്കളുമായ വി.ആർ. സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, സൗണ്ട് ഡിസൈനർ ജിസി മൈക്കിൾ,സംവിധായികയും തിരക്കഥാകൃത്തുമായ സംഗീത പത്മനാഭൻ,ഛായാഗ്രാഹകൻ വേണുഗോപാൽ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.142 സിനിമകളാണ് അവാർഡിന് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഏഴെണ്ണം കുട്ടികളുടെ സിനിമയാണ്. പ്രാഥമിക ജൂറി സിനിമ കണ്ടുകഴിഞ്ഞ ശേഷമാകും ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയുടെ നേതൃത്വത്തിലുള്ള ജൂറി അന്തിമ വിധിനിർണയം നടത്തുക. ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫാണ് രചനാവിഭാഗം ജൂറിയുടെ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |