പറവൂർ: ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം സംബന്ധിച്ച് പൊലീസിന് സൂചനയൊന്നും ലഭിച്ചില്ല. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മിൽസ് റോഡിൽ വട്ടപ്പറമ്പത്ത് വീട്ടിൽ സുനിൽ (38), ഭാര്യ കൃഷ്‌ണേന്ദു (30), മകൻ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
രണ്ടു മുറികളിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് സുനിലിനെയും കൃഷ്‌ണേന്ദുവിനെ കണ്ടത്. ആരവ് കൃഷ്ണ കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. മൊബൈൽ ഫോണുകൾ പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല. വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പറവൂരിലെ വീട്ടിലെത്തിച്ചു. പച്ചാളം ശ്മശാനത്തിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |