തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മലയാളികളെ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് ഡോൺ ബോസ്ക്കോ. ഈ പേരിൽ നിരവധി ഇ-മെയിലുകൾ മരണപ്പെട്ടവരുടെ ലാപ്ടോപ്പുകളിൽ കണ്ടെത്തി. ഇവയുടെ ഉറവിടം വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡെപ്യൂട്ടി കമ്മിഷണർ പി.നിധിൻ രാജിന്റെ മേൽനോട്ടത്തിൽ സൈബർ പൊലീസ് ചുരുൾ അഴിക്കാനുള്ള തീവ്രശമത്തിലാണ്. ഒരാഴ്ച പിന്നിടുമ്പോഴും ചിത്രം വ്യക്തമായിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ സിറോ താഴ്‌വരെയിലുള്ള ഹോട്ടൽ ബ്ല്യൂ പൈൻ ഹോട്ടലിൽ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യ ഇ-മെയിൽ അയക്കാനായി ഉപയോഗിച്ചിരുന്ന പേരാണ് ഡോൺ ബോസ്ക്കോയെന്ന് ഒരുഘട്ടത്തിൽ പൊലീസ് സംശയിച്ചെങ്കിലും ഉറപ്പിക്കാനായിട്ടില്ല. അന്യഗ്രഹജീവിതത്തെയും മരണാനന്തര ജീവിത്തെയും വിശദീകരിച്ചുള്ള ഇ-മെയിലുകൾ രഹസ്യഭാഷയിലാണ്. ആര്യയ്ക്ക് ഇതേകുറിച്ച് ആഴ്ത്തിലുള്ള അറിവുണ്ടാകാൻ സാദ്ധ്യത വിരളമാണ്. ദേവിയെയും ആര്യയെയും തെറ്റിധരിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് നവീനാണെന്ന് വ്യക്തമായി. നവീനാണ് ഡോൺ ബോസ്ക്കോയെന്നും സംശയിച്ചിരുന്നു. പുറത്ത് നിന്ന് സഹായം ലഭിച്ചോയെന്ന് ഇനിയും ഉറപ്പാക്കാനായിട്ടില്ല.
സുഹൃത്തുക്കൾക്ക് മൂന്ന് വർഷം മുമ്പ് ആര്യ ഒരു ഇ-മെയിൽ പങ്കുവച്ചതായി പൊലീസ് കണ്ടെത്തി.
ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ഡോൺ ബോസ്‌ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോർവേഡ് ചെയ്യുകയാണ് ചെയ്തത്. മരണ വാർത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കൾ ഇത് പൊലീസിന് കൈമാറിയത്.
പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തിൽ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |