കൊച്ചി: കണ്ണൂർ - തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലെ മൂന്നാം പ്രതി സുജിത് നാരായണന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ഇന്നലെ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചിൽ ഹർജി പരിഗണനയ്ക്ക് വന്നപ്പോൾ ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വാദിച്ചു. ജാമ്യാപേക്ഷയിൽ വിശദീകരണം നൽകാൻ സമയവും ആവശ്യപ്പെട്ടു.
കേസിൽ അറസ്റ്റിലായ ആദ്യ രണ്ട് പ്രതികൾ തലശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27), തലശേരി പട്ടാനൂർ സ്വദേശി ആർ.കെ. നവീൻ (37) എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
ജൂൺ 13ലെ സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |