ന്യൂഡൽഹി:സിറോ മലബാർ ഭൂമി ഇടപാട് കേസിലെ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജി സുപ്രീംകോടതി ഒക്ടോബർ 19 ലേക്ക് മാറ്റി. ഭൂമി ഇടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ഇടപാടുകൾ കാനോൻ നിയമപ്രകാരമാണെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. കർദ്ദിനാളടക്കം 24 പേരാണ് പ്രതികൾ. ആധാരത്തിൽ വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് എൻഫോഴ്സ്‌മെന്റ് കേസ്. ആദായ നികുതി വകുപ്പ് 6.5 കോടി രൂപ പിഴയിട്ടിരുന്നു.
കേസിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇ.ഡി ഇടനിലക്കാർക്കും നോട്ടീസ് നൽകിയിരുന്നു. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉണ്ടോയെന്നും സർക്കാർ ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയോ എന്നുമാണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |