കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ പഴയകാലത്തിന്റെ സ്മരണയുയർത്തി ഭക്ഷണശാലയോട് ചേർന്ന് ഓലമേഞ്ഞ നാടൻ ചായക്കടയും തട്ടുകടയും. ഗൃഹാതുരത്വമുണർത്തി കുപ്പിഭരണികളിൽ നാരങ്ങ, കടല, ഗ്യാസ്, ഇഞ്ചി, പ്യാരീസ് മിഠായികളും പാട്ടുകേൾക്കാൻ വാൽവ് റേഡിയോയും.. ചായ തിളപ്പിക്കുന്നത് സമോവറിൽ. പഴക്കുലയും തൂക്കിയിട്ടുണ്ട്. പഴയ സിനിമാപോസ്റ്ററുകൾ പെട്ടിക്കടയ്ക്കു മുന്നിൽ ഒട്ടിച്ചിരിക്കുന്നു. പഴയകാല ചായ, തട്ടുകടകളെ അതുപോലെ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ. പ്രതിനിധികൾക്ക് ആവശ്യമുള്ളത് എടുക്കാം കഴിക്കാം.
ഭക്ഷണമുണ്ടാക്കാൻ ആവശ്യമായ പച്ചക്കറികളും മറ്റ് സാധനങ്ങളും പാർട്ടി പ്രവർത്തകരാണ് എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ പ്രവർത്തകർ കൃഷിചെയ്ത പച്ചക്കറികളാണ് ഏറെയും.
സമ്മേളന വേദിയിൽ നിന്ന് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ വെള്ളം വിതരണം ചെയ്യുന്നത് കോർക്ക് അടപ്പുള്ള ചില്ലുകുപ്പികളിൽ. സമ്മേളന പ്രതിനിധികൾ നഗരത്തിൽ തന്നെയുള്ള 11 ഹോട്ടലുകളിലാണ് താമസം. അവിടെ ഉറക്കം മാത്രം. ഭക്ഷണം പൂർണമായും സമ്മേളന വേദിയിൽ നിന്നുതന്നെ.
മെനു
രാവിലെ
ദോശ, ഇഡ്ഡലി, ചട്നി, സാമ്പാർ
അപ്പം, മുട്ടക്കറി
ഉച്ചയ്ക്ക്
ചോറും കറിയും ബിരിയാണി
മീൻ വറുത്തത്, ചിക്കൻ കറി
രാത്രി
കഞ്ഞിയും പയറും പപ്പടവും
ചപ്പാത്തിയും കറിയും
പാനീയങ്ങൾ
കട്ടൻ ചായ, കല്ലുസോഡ
കടികൾ
പരിപ്പുവട, പഴംപൊരി
സുഖിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |