തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കാത്തതിനാൽ കള്ളുഷാപ്പുകളുടെ ലൈസൻസ് ജൂൺ ഒന്നുമുതൽ രണ്ടു മാസത്തേക്ക് ദീർഘിപ്പിച്ച് നൽകാൻ എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകി. മറ്രു സ്ഥലങ്ങളിൽ നിന്ന് കള്ള് കൊണ്ടുവരുന്നതിനുള്ള പെർമിറ്റ് ഫീസും അഡിഷണൽ പെർമിറ്റ് ഫീസും മുൻകൂർ ഈടാക്കിയിട്ടുള്ളതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്.
കള്ളുഷാപ്പുകളുടെ വില്പന ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാൻ കൂടുതൽ സമയപരിധി ആവശ്യമായി വന്നതും ലൈസൻസ് നീട്ടലിന് മറ്റൊരു കാരണമാണ്. ഏപ്രിൽ മാസത്തിലും ലൈസൻസ് രണ്ടുമാസത്തേക്ക് നീട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |