തിരുവനന്തപുരം: സാക്ഷരതാ മിഷനിലെ പ്രേരക്മാരെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്റി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പ്രേരക്മാരുടെ വിവരങ്ങൾ, ജോലി - വേതന വ്യവസ്ഥകൾ എന്നിവ സാക്ഷരതാ മിഷൻ ഡയറക്ടർ കൈമാറിയിട്ടുണ്ട്. പുനർവിന്യാസം സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും വരെ പ്രേരക്മാരുടെ ഓണറേറിയം മിഷന്റെ പ്ലാൻ ഫണ്ടിൽനിന്ന് വഹിക്കണമെന്ന് തദ്ദേശ അഡി. ചീഫ്സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പുകളുടെ യോഗം നിർദ്ദേശിച്ചിരുന്നു. സംസ്ഥാന - ജില്ലാ ഓഫീസുകളിലായി 10 വർഷം മുതൽ 22 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ജീവനക്കാർ സാക്ഷരതാ മിഷനിലുണ്ട്. 10 വർഷത്തിലധികമായി പ്രവർത്തിക്കുന്നവരെ സ്ഥിരപ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്റി ചെയർമാനായ ഭരണസമിതി ശുപാർശ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |