തിരുവനന്തപുരം: സ്‌കൂൾ ലൈബ്രറികൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമഗ്രശിക്ഷാ കേരളം തയാറാക്കി പൊതുവിദ്യാലയ ലൈബ്രറികളിൽ 'എഴുത്തുപച്ച" എന്ന പേരിൽ എത്തിക്കുന്ന 55 പുസ്‌തകങ്ങളുടെ സംസ്ഥാനതല പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആദ്യമായാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗാത്മക രചനകളെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത് അവ അച്ചടിച്ച് സ്‌കൂൾ ലൈബ്രറികളിൽ എത്തിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നട, അറബിക്, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളുടെ കവർചിത്രങ്ങൾ വരച്ചതും കുട്ടികളാണ്. വിവിധ ജില്ലകളിൽ നിന്നുള്ള 728 കുട്ടികളുടെ 731 രചനകളാണിത്. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്. ആർ.കെ അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ. എ.ആർ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, വൊക്കേഷണൽ ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ ടി.പി. അനിൽകുമാർ, എസ്. എസ്. കെ അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഷിബു. ആർ.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |