കൊച്ചി: ജനദ്രോഹ ബഡ്ജറ്റിനെതിരെ സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി എ.ഐ.സി.സി ആഹ്വാനം ചെയ്ത ഭവന സന്ദർശന പരിപാടി 'ഹാഥ് സേ ഹാഥ് അഭിയാന്റെ' സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെത്തിയ സതീശൻ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ബഡ്ജറ്റിനെതിരെ ഇന്നും നാളെയും എല്ലാ ജില്ലയിലും രാപ്പകൽ സമരം ചെയ്യും. ബഫർ സോൺ വിഷയത്തിൽ 72പഞ്ചായത്തുകളിലും യു.ഡി.എഫ് സമരം നടക്കുകയാണ്. എല്ലാ ഘടകകക്ഷികളും വിദ്യാർത്ഥി,യുവജന മഹിളാ സംഘടനകളും സമരമുഖത്താണ്. കർഷകരെ സംഘടിപ്പിച്ച് ഏഴ് സെക്ടറുകളിൽ വൻ പ്രക്ഷോഭങ്ങൾ വരും.
സത്യഗ്രഹം നടത്താൻ മാത്രമെ യു.ഡി.എഫിന് അറിയൂവെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരെ പേടിച്ചിട്ടാണ് 40പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സമരം ചെയ്യുന്ന ഞങ്ങളുടെ പെൺകുട്ടികളെ പുരുഷ പൊലീസ് ആക്രമിച്ചാൽ കൈയ്യുംകെട്ടി നോക്കിയിരിക്കില്ല. കളമശേരിയിൽ കെ.എസ്.യു നേതാവായ പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ നടപടി വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |