കൊച്ചി: ട്രഷറി പൂട്ടുന്നതിനേക്കാൾ ദയനീയമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ട്രഷറി പൂട്ടുമെന്ന് പറഞ്ഞിട്ട് പൂട്ടിയില്ലല്ലോയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിക്കുന്നത്. മാർച്ച് 29ന് അക്ഷരാർത്ഥത്തിൽ ട്രഷറി പൂട്ടിയതാണ്. പാവപ്പെട്ടവർക്ക് അർഹതപ്പെട്ട കോടിക്കണക്കിന് രൂപയാണ് കൊടുക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമാക്കിയിട്ട് സർക്കാർ നടത്തുന്ന വാർഷികാഘോഷ പരിപാടിയോട് സഹകരിക്കില്ല. വാർഷികാഘോഷ പരിപാടി യു.ഡി.എഫ് കരിദിനമായാണ് ആചരിക്കുന്നത്. സംസ്ഥാനത്തുടനീളം ജപ്തി നോട്ടീസുകൾ പ്രവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |