കൊച്ചി: പാർലമെന്ററി രംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വിമർശനം കൂടി പരിഗണിച്ചാണ് കോൺഗ്രസിന്റെ രാജ്യസഭാസീറ്റിലേക്ക് ജെബി മേത്തറെ നിശ്ചയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ചെറുപ്പക്കാർ വരണമെന്ന പൊതുഅഭിപ്രായവും പരിഗണിച്ചു. 42 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്.
നന്ദിഗ്രാം
ആവർത്തിക്കും
കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്ത തരത്തിൽ സ്ത്രീകളും ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ജനകീയ സമരമാണ് സിൽവർ ലൈനിനെതിരെ നടക്കുന്നത്. മാടപ്പള്ളിയിലെ ജനങ്ങളുടെ ആവേശവും ചെറുത്ത് നിൽക്കാനുള്ള ധൈര്യവും അത്ഭുതപ്പെടുത്തുന്നു. രാഷ്ട്രീയ പ്രവർത്തകരെക്കാൾ കരുത്തിലും ആത്മവിശ്വസത്തിലുമാണ് ജനങ്ങൾ. സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ നന്ദിഗ്രാമിൽ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും ആവർത്തിക്കും.പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് പ്രതിപക്ഷം വഴങ്ങിക്കൊടുക്കില്ലെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |