കൊച്ചി: സ്വർണക്കടത്ത് കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ എറണാകുളം കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റുകാർ ഇന്ന് സമരങ്ങളെ ഭയപ്പെടുകയാണ്. കെ.പി.സി.സി പ്രസിഡന്റിന് സമരത്തിനെതിരെ സർക്കാർ കത്ത് നൽകിയത് അതിന് തെളിവാണ്. ഇനി കേരളം കാണാൻപോകുന്നത് കോൺഗ്രസിന്റെ സമരപരമ്പരകളായിരിക്കും.
മുഖ്യമന്ത്രി നിരപരാധിയെങ്കിൽ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കണം. കോടതിയിൽ പരാതി നൽകണം. മൊഴി തെറ്റാണെങ്കിൽ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കും. അഡ്വക്കേറ്റ് ജനറലിനടക്കം സെഷൻസ് കോടതിയിൽ മാനനഷ്ടക്കേസ് നൽകാം.
സ്വപ്ന സുരേഷിനെതിരെ കഴിഞ്ഞദിവസമെടുത്ത കേസ് കോടതി വരാന്തയിൽപ്പോലും നിൽക്കില്ല.
ബി.ജെ.പിയുമായി സർക്കാർ ഉണ്ടാക്കിയ ഒത്തുകളിയെത്തുടർന്നാണ് സ്വർണക്കള്ളക്കടത്ത് അട്ടിമറിച്ചത്. വീണ്ടും ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണോ ഇപ്പോൾ നടക്കുന്നതെന്ന സംശയമുണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |