തിരുവനന്തപുരം: ന്യുമോണിയയ്ക്കെതിരായ ബോധവത്കരണത്തിനൊപ്പം അതിവേഗം രോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന സാൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് സാൻസിന്റെ ഭാഗമായി നടപ്പാക്കുന്നത്. ന്യുമോണിയയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നൽകുക, ഫീൽഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. 'ന്യുമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്' എന്നതാണ് ഈ വർഷത്തെ ന്യുമോണിയ ദിന സന്ദേശം. അണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യുമോണിയ. കുട്ടികളിലെ ന്യുമോകോക്കൽ ന്യുമോണിയ തടയാൻ ന്യുമോകോക്കൽ കോൺജഗേറ്റ് വാക്സിൻ സംസ്ഥാനത്ത് എല്ലായിടത്തും ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പശ്ചിമഘട്ടം സംരക്ഷിക്കുന്ന
കൃഷി രീതി നടപ്പാക്കും
തിരുവനന്തപുരം: പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്ന കൃഷി രീതി സർക്കാർ ആവിഷ്കരിക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ഗൗരവമായി കണ്ട് കൃഷി രീതിയിൽ കാതലായ മാറ്റം വരുത്തും. നെൽ വയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കും.
493.4 കോടിയുടെ
കൃഷി നാശം
ഒക്ടോബറിലെ കനത്ത മഴയിൽ 493.4 കോടിയുടെ കൃഷിനാശമുണ്ടായി. ഒക്ടോബർ 12 മുതൽ നവംബർ 4 വരെ 1,26,957 കർഷകരുടെ 59,110.81 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ നാശം. കണക്കെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര സഹായം ആവശ്യപ്പെടും. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ സ്ഥലം സന്ദർശിച്ച് കൃഷി ഓഫീസർമാർ റിപ്പോർട്ട് നൽകണം. അപേക്ഷാ സമയം 15 വരെ നീട്ടിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ നഷ്ടപരിഹാരം ലഭിക്കാത്തവരുണ്ടെങ്കിൽ അവർക്കും നൽകും.
വിള ഇൻഷ്വറൻസ്
സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ തേനീച്ച കൃഷി കൂടി ഉൾപ്പെടുത്തും.
സംസ്ഥാനത്തിനടുത്തുള്ള വിവിധ തുറമുഖങ്ങളിലെത്തിച്ച രാസവളങ്ങൾ റെയിൽവേ വാഗൺ ലഭ്യമല്ലാത്തതിനാൽ സമയബന്ധിതമായി എത്തിക്കാനാവുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |