തുറവൂർ: തറവാടി നായർ എന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വിശേഷിപ്പിച്ചതോടെ ശശി തരൂരിന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല തുറവൂർ വളവനാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭൂമി സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.
'ആദ്യം ഡൽഹി നായരായിരുന്ന തരൂർ ചങ്ങനാശേരിയിലെ ആസ്ഥാനത്തെത്തിയപ്പോൾ തറവാടി നായരും അല്പം കഴിഞ്ഞപ്പോൾ വിശ്വപൗരനുമായി. തറവാടി നായരെന്ന് സ്വകാര്യ സംഭാഷണത്തിൽ പറയാമെങ്കിലും പബ്ലിക്കായി പറഞ്ഞതിലൂടെ തരൂരിന്റെ രാഷ്ട്രീയ ഭാവിയാണ് അടഞ്ഞത്. 15 ശതമാനം വരുന്ന നായർ സമുദായം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ? എത്രയോ വിഭാഗങ്ങൾ പുറത്തുണ്ട്.
ഇത്രയും വില കുറഞ്ഞ അഭിപ്രായം പറഞ്ഞിട്ടും കോൺഗ്രസിലെ ഒരു എം.എൽ.എയോ നേതാവോ എൻ.എസ്.എസിലെ ഡയറക്ടർമാരോ ഒരക്ഷരവും എതിർത്തു പറഞ്ഞില്ല. ഞാൻ ഇതുപോലെ പറഞ്ഞിരുന്നെങ്കിൽ എനിക്കെതിരെ എത്ര പ്രസ്താവനകളും എതിർപ്പുകളും മാദ്ധ്യമ വാർത്തകളും ഉണ്ടാകുമായിരുന്നു"- വെള്ളാപ്പള്ളി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |