SignIn
Kerala Kaumudi Online
Thursday, 19 September 2024 8.10 AM IST

സഭാതർക്ക പരിഹാരത്തിന് മാർഗം ഹിതപരിശോധന: വെള്ളാപ്പള്ളി

Increase Font Size Decrease Font Size Print Page

vellapally-natesan

ചേർത്തല: യാക്കോബായ- ഓർത്തഡോക്സ്‌ സഭകൾ തമ്മിലുള്ള തർക്കം നിയമനിർമ്മാണം നടത്തി പരിഹരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ എസ്.എൻ.ഡി.പി യോഗം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


ഒരു നൂ​റ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തർക്കവും വ്യവഹാരങ്ങളും ക്രമസമാധാന പ്രശ്നങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട് . കോടതിവിധികളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന നിയമനിർമ്മാണത്തിലൂടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്. തർക്കം ശാശ്വതമായി പരിഹരിക്കാനുള്ള മാർഗം പള്ളികളിൽ ഹിതപരിശോധന നടത്തുകയെന്നതാണ്. അതിന് റിട്ട. ജസ്​റ്റിസ്‌ കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്ത ചർച്ച് ബില്ല് നടപ്പാക്കണം.


സഭാതർക്കം ഹിതപരിശോധനയിലൂടെ പരിഹരിക്കുക എന്നത് പുതിയ കാര്യമല്ല. സഭയുടെ തർക്കങ്ങൾ ഹിതപരിശോധനയിലൂടെ മുമ്പും പരിഹരിക്കപ്പെട്ടിട്ടുണ്ട്. യാക്കോബായ- കത്തോലിക്കാ സഭയുടെ തർക്കങ്ങൾ പരിഹരിച്ചത് പള്ളികളിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷ- ന്യൂനപക്ഷ അടിസ്ഥാനത്തിൽ ഭാഗിച്ച് പിരിഞ്ഞായിരുന്നു. ഭാഗംവയ്പിൽ യാക്കോബായ സഭയ്ക്ക് 45 പള്ളികളും കത്തോലിക്കാ സഭയ്ക്ക് 24 പള്ളികളുമാണ്‌ ലഭിച്ചത്.


യാക്കോബായ- മർത്തോമ്മാ സഭാതർക്കം പരിഹരിച്ചതും പള്ളികൾ ഭൂരിപക്ഷം നോക്കി വിട്ടുകൊടുത്താണ്. റോയൽ കോർട്ട്‌ വിധിയിൽ മർത്തോമ്മാ സഭ പരാജയപ്പെട്ടിരുന്നു. എന്നാൽ, കേസിൽ ജയിച്ച യാക്കോബായ സഭ പൊലീസിനെ ഉപയോഗിച്ച് മർത്തോമക്കാരുടെ കൈവശമുണ്ടായിരുന്ന പള്ളികൾ ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തുകയല്ല ചെയ്തത്. മർത്തോമാ സഭയ്ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന പള്ളികൾ അവർക്കു തന്നെ സന്തോഷത്തോടെ വിട്ടുകൊടുക്കുകയായിരുന്നു.


യാക്കോബായ- ഓർത്തഡോക്‌സ് തർക്കം ആരംഭിച്ചതിനു ശേഷം മലബാറിൽ 17 പള്ളികളിലെ തർക്കം ഹിത പരിശോധന നടത്തി, ഭൂരിപക്ഷത്തിന് പള്ളിയും ന്യൂനപക്ഷത്തിന് ആനുപാതിക വിഹിതവും നൽകിയാണ് പരിഹരിച്ചത്. അതത്‌ മേഖലകളിലെ സഭാവിശ്വാസികളെ മാത്രം ഉൾപ്പെടുത്തി വേണം ഹിതപരിശോധന നടത്തേണ്ടത്. മതങ്ങളുടെ പേരിൽ മനുഷ്യർ ഏ​റ്റുമുട്ടുമ്പോൾ സർക്കാർ എടുക്കുന്ന നിലപാട് ഭൂരിപക്ഷം വിശ്വാസികൾക്കും അനുകൂലമാകേണ്ടതാണ്.

മതവൈരവും സാമുദായിക കലഹങ്ങളും മറന്ന്‌ കേരള ജനതയെ ഏകോദരസഹോദരങ്ങളായി നിലനിറുത്തേണ്ടത് എസ്.എൻ.ഡി.പി യോഗത്തിന്റെ കടമയാണ്. യാക്കോബായ- ഓർത്തഡോക്സ്‌ സഭകൾ തമ്മിലുള്ള തർക്കം നിയമ നിർമ്മാണം നടത്തി, വിശ്വാസികളുടെ ഹിതം നോക്കി പരിഹരിക്കണമെന്നതാണ് യോഗത്തിന്റെ നിലപാട്. തർക്ക പരിഹാരത്തിന് ജസ്​റ്റിസ്‌ കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്റെ ശുപാർശ പ്രകാരമുള്ള നിയമനിർമ്മാണത്തിന് കേരളത്തിലെ പൊതുസമൂഹത്തിന്റെ മുഴുവൻ പിന്തുണയും ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAPALLY NATESAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.