ന്യൂഡൽഹി: പീഡന കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവനടി സുപ്രീം കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യത്തിലുള്ള പ്രതി തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് അഭിഭാഷകൻ രാകേന്ദ് ബസന്ത് ഫയൽ ചെയ്ത അപ്പീലിൽ പറയുന്നു. മുൻകൂർ ജാമ്യം ലഭിച്ച ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ്.
അന്വേഷണത്തിൽ നിന്ന് ബോധപൂർവം ഒളിച്ചോടാനായിരുന്നു വിദേശത്തേക്ക് കടന്നത്. ഇക്കാര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. വിദേശത്തിരുന്ന് വിജയ് ബാബു ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതിയുടെ നടപടി തെറ്റാണ്.
ജസ്റ്റിസ് ഇന്ദിര ബാനർജി അദ്ധ്യക്ഷയായ അവധിക്കാല ബെഞ്ചിന് മുമ്പാകെ അടുത്ത ആഴ്ച് ഹർജി പരിഗണിക്കാനായി സംസ്ഥാന സർക്കാരിന്റെയും അതിജീവിത യുടെയും അഭിഭാഷകർ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |