SignIn
Kerala Kaumudi Online
Friday, 26 April 2024 9.52 AM IST

വിഴിഞ്ഞം :100 കോടി തേടി സഹ. ബാങ്ക് യോഗം ഇന്ന്

vizinjam

 അവസാനദിവസം തിരക്കിട്ട നീക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ട് നിക്ഷേപത്തിന്റെ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് നൽകേണ്ട 100 കോടി കണ്ടെത്താൻ സഹകരണ ബാങ്കുകളുടെ യോഗം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരും.

അദാനിക്ക് നൽകേണ്ട 347 കോടി രൂപയിൽ 100 കോടി സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കണ്ടെത്തുകയാണ് ലക്ഷ്യം. മന്ത്രിസഭായോഗത്തിന് ശേഷം സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിലായിരിക്കും യോഗം.

ഒരാഴ്‌ചയ്‌ക്കകം പണം നൽകാമെന്നായിരുന്നു പ്രതിമാസ അവലോകന യോഗത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ അദാനിക്ക് നൽകിയ ഉറപ്പ്. സമയം ഇന്ന് തീരാനിക്കാനിരിക്കെയാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം.

പണത്തെ പറ്റി ഒരു അറിയിപ്പും ഇല്ലെന്നാണ് അദാനി വൃത്തങ്ങൾ പറയുന്നത്. തുറമുഖ സെക്രട്ടറി ഡൽഹിയിൽ ആയിരുന്നതിനാലാണ് യോഗം വൈകിയതെന്നാണ് അനൗദ്യോഗിക വിശദീകരണം.

പറ്റിക്കുന്നെന്ന് അദാനി

കരാർ തുകയുടെ 50 ശതമാനത്തിലേറെ മുടക്കി. ഇതുവരെ സർക്കാർ സാമ്പത്തികമായി സഹായിച്ചിട്ടില്ല.തങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്. മറ്രേതെങ്കിലും കമ്പനിയാണെങ്കിൽ നിർമ്മാണം നിറുത്തുമായിരുന്നു സംസ്ഥാനം നൽകേണ്ട വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ ആദ്യ ഗഡു നൽകാമെന്ന് പറഞ്ഞിട്ട് ആറ് മാസം പിന്നിട്ടു. തുറമുഖം കമ്മിഷൻ ചെയ്യും മുമ്പ് ഈ തുക നൽകാമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. പുലിമുട്ട് നിർമ്മാണത്തിന്റെ ബാക്കി തുകയും അപ്പോഴേ നൽകൂ. കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ കാര്യത്തിൽ കൃത്യമായ ഉറപ്പ് വാങ്ങിനൽകുന്നതിലും തുറമുഖ വകുപ്പ് പരാജയപ്പെട്ടു.

ബാക്കി പണം?

റെയിൽ - റോഡ് കണക്‌ടിവിറ്റിക്ക് 1150 കോടിയും റെയിൽ പാതയ്‌ക്ക് ഭൂമി ഏറ്റെടുക്കാൻ 200 കോടിയും എങ്ങനെ കണ്ടെത്തുമെന്ന് സർക്കാരിന് വ്യക്തതയില്ല. ഹഡ്‌കോ വായ്‌പ കിട്ടുമ്പോൾ സഹകരണ ബാങ്കുകൾക്ക് പണം തിരികെ നൽകാമെന്നാണ് പറയുന്നത്. വീണ്ടും രണ്ടായിരം കോടിയോളം രൂപ കണ്ടെത്തുന്നതിൽ സർക്കാർ മൗനം പാലിക്കുകയാണ്.

മന്ത്രിയുടെ അഭിമാന പ്രശ്നം

രണ്ടര വർഷം കാലാവധിയുളള ഘടകകക്ഷി മന്ത്രിയായ അഹമ്മദ് ദേവർകോവിലിന് അധികാരം ഒഴിയും മുമ്പേ വിഴിഞ്ഞത്ത് കപ്പൽ എത്തിക്കേണ്ടത് അഭിമാനപ്രശ്‌നമാണ്. എൽ.ഡി.എഫ് ധാരണപ്രകാരം നവംബറിൽ മന്ത്രിയുടെ കാലാവധി തീരും. അതിനു മുമ്പ് സെ‌പ്‌തംബറിൽ കപ്പലെത്തിക്കാൻ അദാനി ഗ്രൂപ്പിന് വലിയ സമ്മർദ്ദമുണ്ട്. ചർച്ചയുടെ ആദ്യഘട്ടങ്ങളിലെല്ലാം ഡിസംബറിൽ കപ്പൽ എത്തിക്കാമെന്നായിരുന്നു അദാനി പറഞ്ഞിരുന്നത്. ആദ്യ കപ്പൽ എത്തിച്ചാലും തുറമുഖം കമ്മിഷൻ ചെയ്‌ത് പ്രവർത്തനം ആരംഭിക്കാൻ ഒരുവർഷം കാത്തിരിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZINJAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.