തിരുവനന്തപുരം: ബേബി ഡാം ശക്തിപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ ചട്ടം പാലിക്കാതെ ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്‌തതിൽ ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക് എതിർപ്പ്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നേതാക്കൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടു. ജലവിഭവ വകുപ്പ് അഡി. ചീഫ്‌സെക്രട്ടറി ടി.കെ. ജോസടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഉത്തരവിറങ്ങിയതെന്നും ബെന്നിച്ചനെ മാത്രം ബലിയാടാക്കുകയാണെന്നുമാണ് അസോസിയേഷന്റെ വാദം.
സർക്കാർ തലത്തിൽ ആവശ്യമായ ചർച്ചകളില്ലാതെയും നടപടിക്രമം പാലിക്കാതെയും ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്യുന്നതെന്നാണ് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിലുള്ളത്. എന്നാൽ സെപ്തംബർ 17ന് നടന്ന കേരള തമിഴ്നാട് ഉന്നതതല യോഗത്തിന്റെ മിനിട്സ് സർക്കാരിൽ നിന്ന് ഉദ്യോഗസ്ഥർ മറച്ചുവച്ച ശേഷം കുറ്റമെല്ലാം ബെന്നിച്ചനിൽ ചുമത്തിയെന്നാണ് പരാതി. ബെന്നിച്ചൻ നൽകിയ വിശദീകരണക്കുറുപ്പിൽ സെപ്തംബർ 17ലെ യോഗത്തിന്റെ മിനിട്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |