കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കാസർകോട് ചെർക്കള ഗവ. സ്കൂളിലെ 113-ാം ബൂത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുസ്ലിംലീഗ് നേതാക്കളുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. ഇവരുടെ മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുന്ന 14 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റെ ഉത്തരവ്.
കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കുകയായിരുന്നു. മൂസ്ലിംലീഗ്, യൂത്ത്‌ലീഗ് നേതാക്കളായ ബി.എ. ഷരീഫ്, ബി. ഫൈസൽ, ബി.എ. ജാഫർ, നൗഷാദ്, സഹദ് റഹ‌്മാൻ എന്നിവരാണ് പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |