ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തലിനെക്കുറിച്ചു സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് സുപ്രീം കോടതിയിൽ ഹർജി നൽകി.
കേന്ദ്രമന്ത്രി അന്വേഷണത്തിന് ഉത്തരവിടാതെ, പെഗസസ് നിർമാതാക്കളെ ന്യായീകരിക്കുകയാണെന്ന് അഭിഭാഷക രശ്മിത രാമചന്ദ്രൻ മുഖേന ഫയൽ ചെയ്ത റിട്ട് ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര, ഐ.ടി, വാർത്താവിനിമയ മന്ത്രാലയങ്ങളെയാണ് എതിർകക്ഷികളാക്കിയത്. പെഗസസ് ഫോൺ ചോർത്തലിനെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയാണിത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എഡിറ്റേഴ്‌സ് ഗിൽഡ് തുടങ്ങിയവരും ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |