തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 24 ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം നവംബർ 12ന് സമാപിക്കും. പൂർണമായും നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനത്തിൽ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏഴ് ബില്ലുകൾ പരിഗണിക്കും. 45 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്.
മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ്, പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരമർശം, മുട്ടിൽ മരംമുറി, കൊവിഡ് കണക്കിലെ തർക്കം... തുടങ്ങിയ സംഭവങ്ങളെല്ലാം രാഷ്ട്രീയ വിവാദങ്ങളായി കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |